യുവാക്കളിലെ അകാലമരണം;വില്ലൻ ഫാസ്റ്റ്ഫുഡ്

Nhangattiri Vartha


യുവാക്കളുടെ അകാലമരണത്തിന് ഭക്ഷണശീലം കാരണമാകുന്നുവെന്ന് പഠന റിപ്പോർട്ട്.മലപ്പുറം ജില്ലയിലെ 39 വയസ്സിനുതാഴെയുള്ള യുവാക്കളിൽ മഞ്ചേരി മെഡിക്കൽ കോളേജ് വിദ്യാർഥികൾ നടത്തിയ പഠനത്തിലൂടെയാണ് ഫാസ്റ്റ് ഫുഡ് ഉപയോഗം അസ്വാഭാവിക മരണങ്ങൾക്ക് കാരണമാകുന്നതായി കണ്ടെത്തിയത്. അവസാനവർഷ എംബിബിഎസ് വി ദ്യാർഥികളായ എസ് അജയ്, ആർ എസ് ആര്യ രാജ്, പി പി അപർണ എന്നിവരാണ് പഠനം നടത്തിയത്. 2024 ജനുവരി ഒന്നിനും ഡിസംബർ 31നുമിടയിൽ നടത്തിയ പഠനം 'ഓർഗൻ സഡൻ ഡെത്ത് സ്റ്റഡി' എന്നപേരിലാണ് അവതരിപ്പിച്ചത്.


അസ്വാഭാവിക മരണം സംഭവിച്ചവരുടെ പോസ്റ്റ്മോർട്ടം മഞ്ചേരി മെഡിക്കൽ കോളേജിൽ നടത്തി യിരുന്നു. ഇതിൽ 31 മരണവും ഹൃദയാഘാതത്തിലൂടെയാണ്. ഫാസ്റ്റ് ഫുഡിന്റെ അമിതമായ ഉപയോ ഗം ഹൃദയധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടാൻ കാരണമാകുന്നു വെന്നും ഇത് ഓക്സിജൻ വിതര ണം തടസ്സപ്പെടു ത്തുന്നുവെന്നും റിപ്പോർട്ടിലുണ്ട്.


മരിച്ചവരുടെ വയറിൽ എണ്ണയിൽ പൊരിച്ച ഇറച്ചി ഉൾപ്പെടെയുള്ളവ ദഹിക്കാത്ത രൂപത്തിലാണെന്നും പറയുന്നു.


രാത്രി പത്തിനും രാവിലെ ആറിനുമിടയിലാണ് ഇവരുടെ മര ണം സംഭവിച്ചത്. രാത്രികാലങ്ങ ളിൽ വിശ്രമിക്കേണ്ട ഹൃദയം ഭക്ഷണത്തിൻ്റെ ദഹനപ്രക്രിയക്കായി അമിതഭാരമേറ്റെടുത്തു വെന്നും റിപ്പോർട്ടിലുണ്ട്.


ആറുമാസമെടുത്താണ് റിപ്പോ ർട്ട് തയ്യാറാക്കിയത്. മൂന്ന് സംഘ മായി പിരിഞ്ഞായിരുന്നു പഠനം മരിച്ചവരുടെ വീട്ടുകാർ, സുഹൃ ത്തുക്കൾ, പൊലീസ് ഉദ്യോ ഗസ്ഥർ എന്നിവരിൽനിന്ന് തെളി വുകൾ ശേഖരിച്ചു. പോസ്റ്റ്മോർ ട്ടം റിപ്പോർട്ടുകളും ശാസ്ത്രീയ തെളിവുകളും ഉപയോഗപ്പെടു ത്തി. ഉറങ്ങുന്നതിനുതൊട്ടുമുമ്പ് ഭക്ഷണം കഴിക്കുന്നത് അനാരോ ഗ്യകരമാണെന്നും ശരിയായ ഭക്ഷണക്രമം ഹൃദ്രോഗസാധ്യത കുറയ്ക്കുന്നുവെന്നും പഠനത്തിൽ പറ പറയുന്നു

Tags
Pixy Newspaper 11
To Top