മാട്ടായയിൽ പ്രവർത്തിച്ച തൃത്താല വനിത ബാങ്കിനെതിരെ നിക്ഷേപകർ രംഗത്ത്

Nhangattiri Vartha



ത്യത്താല: സ്ഥിരനിക്ഷേപ പദ്ധതിയിൽ 20ലക്ഷം രൂപയോളം നഷ്ടപെട്ട് മാട്ടായയിൽ പ്രവർത്തിച്ച തൃത്താല വനിത ബാങ്കിനെതിരെ നിക്ഷേപകർ രംഗത്ത്.മാട്ടായയിലുള്ള തൃത്താല ബ്ലോക്ക് വനിത സഹകരണ സൊസൈറ്റിയിൽ എപ്പോൾ വേണമെങ്കിലും പണം തിരിച്ചെടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പലരിൽ നിന്നും ഡെപ്പോസിറ്റ് സ്വീകരിച്ച് തിരികെ ആവശ്യപ്പെട്ടതിൽ ചെറിയൊരു സംഖ്യ നൽകുകയും ബാക്കി തുക നൽകാതെ ചതി ചെയ്തു എന്നാണ് പരാതിക്കാർ പറയുന്നു.


കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലധികമായി പ്രവർത്തിച്ച സ്ഥാപനം ഒരാഴ്ച്ചയായി  പൂട്ടികിടക്കുകയാണ്. 

അർബുദ രോഗിയുടെ ചികിത്സക്കായി നാട്ടുകാർ പിരിച്ച പണവും ആവശ്യാനുസരണം എടുക്കാനായി ഇവിടെ നിക്ഷേപിച്ചിരുന്നു. ഭിന്നശേഷിക്കാരും പെൻഷൻകാരുമെല്ലാം നിക്ഷേപകരായിട്ടുണ്ട്.

ഇടപാടുകാർ നീതി തേടി തൃത്താല പൊലീസ് സ്റ്റേഷനിൽ സമീപിച്ചിരിക്കുകയാണ്.


Pixy Newspaper 11
To Top